ഡല്‍ഹി: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിനെ സന്ദര്‍ശിക്കാന്‍ വി ഐ പികള്‍ അടക്കമുള്ളവര്‍ എത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്(ഡിഡിസിഎ).
അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പന്തിനെ സന്ദര്‍ശിക്കാന്‍ ആരും ഇപ്പോള്‍ ആശുപത്രിയിലേക്ക് വരരുതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് ഡയറക്ടര്‍ ശ്യാം ശര്‍മ പറഞ്ഞു.
അപകടനില തരണം ചെയ്തെങ്കിലും റിഷഭ് പന്ത് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കന്‍ വരുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ വി ഐ പികള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ കാണാനായി ഇപ്പോള്‍ ആശുപത്രിയിലേക്ക് വരരുത്.
പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായും നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ശ്യാം ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക