ന്യൂഡൽഹി: ഡെറാഡൂണിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത റിഷഭ് പന്തിനെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ എത്തിയ അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിച്ചു, ആരോഗ്യനില തൃപ്തികരമാണ്. കാൽമുട്ടിലെ രണ്ട് അസ്ഥിബന്ധങ്ങൾ പൊട്ടിയിട്ടുണ്ട്.
ഋഷഭ് പന്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നും എത്രനാളിനുള്ളില് കളിക്കളത്തിൽ തിരിച്ചെത്താമെന്നും ബിസിസിഐ ഔദ്യോഗികമായി ഒരു വിവരവും നൽകുന്നില്ല. എന്നാൽ വ്യത്യസ്ത മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് പന്ത് കളത്തിൽ തിരിച്ചെത്താൻ ഒരു വർഷമെടുത്തേക്കുമെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ഐപിഎൽ 2023ൽ മാത്രമല്ല, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലും പന്തിന് കളിക്കാനാകില്ല.
പന്ത് ഫീൽഡിൽ തിരിച്ചെത്താൻ കുറഞ്ഞത് 8-9 മാസമെങ്കിലും എടുക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വിശ്വസിക്കുന്നതായി ബിസിസിഐ മെഡിക്കൽ ടീമിൽ നിന്നുള്ള ഒരു വൃത്തത്തെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഇതിനർത്ഥം, അദ്ദേഹത്തിന് ഐപിഎൽ 2023 മാത്രമല്ല, 2023 ഏഷ്യാ കപ്പും ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പും നഷ്ടമാകും.
ഡോ.ഡിൻഷോ പർദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ച രാവിലെ പന്തിനെ പരിശോധിച്ചു. വീക്കം ശമിക്കുന്നതുവരെ എംആർഐയോ ശസ്ത്രക്രിയയോ ചെയ്യാൻ കഴിയില്ലെന്ന് വൃത്തങ്ങൾ ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക