ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അപകടാവസ്ഥയിലായ രണ്ട് ഹോട്ടലുകൾ പൊളിക്കുന്നതിന് മുന്നോടിയായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ പൊളിക്കൽ നടപടിയ്ക്കെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. ബദരീനാഥ് ധാം മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടലുകൾ പൊളിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹോട്ടൽ ഉടമകളും നാട്ടുകാരും പ്രതിഷേധിച്ചെത്തി.
മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് പൊളിച്ചു നീക്കുന്നത്. ഈ ഹോട്ടലുകൾക്ക് വിള്ളലുകൾ വീണത് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയായിരുന്നു. പിന്നാലെയാണ് ഈ രണ്ട് കെട്ടിടങ്ങളും തകർക്കാൻ സർക്കാർ നിർദ്ദേശം നൽകുന്നത്.
ഹിൽ ടൗണായ ജോഷിമഠിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ ഉത്തരാഖണ്ഡ് ഭരണകൂടം മുങ്ങിയ വീടുകളും ഹോട്ടലുകളും തകർത്തതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക