ബംഗളൂരു: വിമാനത്തിനും ബോർഡിംഗ് ഗേറ്റിനുമിടയിൽ യാത്രക്കാരെ പൂട്ടിയിട്ടതായി സ്പൈസ് ജെറ്റ് അധികൃതർക്കെതിരെ ആരോപണവുമായി ട്രാവൽ വ്ലോഗർ. ട്രാവൽ വ്ലോഗർ സൗമിൽ അഗർവാളാണ് ആരോപണവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ ബോർഡിംഗ് ഗേറ്റിനും ബംഗളൂരുവിലേക്കുള്ള വിമാനത്തിനുമിടയിൽ പൂട്ടിയിട്ടതായാണ് ആരോപണം.
പുറപ്പെടാൻ കാലതാമസം ഉണ്ടായന്നും ആവശ്യമായ സുരക്ഷാ പരിശോധനകൾക്കായി യാത്രക്കാരോട് എയ്റോബ്രിഡ്ജിൽ കാത്തിരിക്കാൻ അഭ്യർത്ഥിച്ചെന്നുമാണ് വിമാന കമ്പനി അറിയിച്ചിരിക്കുന്നത്.
കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കാനായി ബോർഡിംഗ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചുവെന്നും പിന്നീട് അവരെ കണ്ടില്ലെന്നും വ്ളോഗർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക