കൊച്ചി: എടവനക്കാട് കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊലപാതകം ചെയ്തത് സജീവൻ ഒറ്റയ്ക്കെന്ന് പൊലീസ്. സംശയത്തിന് ഇടവരാത്ത രീതിയിൽ പ്രതി കഥമെനയുകയായിരുന്നുവെന്നും എസ് പി വിവേക് കുമാർ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിക്കുകയാണ് എസ് പി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തെളിവുകൾ ലഭിച്ചിരുന്നില്ല. തിരോധാന കേസുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞതെന്നും എസ്പി വ്യക്തമാക്കി. പ്രതി കൃത്യം നിർവഹിച്ചത് ഒറ്റക്കാണ്.
ഓഗസ്റ്റ് 16 ന് കൊലപാതകം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. ഭാര്യ കാമുകന്റെ കൂടെപ്പോയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. സജീവനെതിരെ മറ്റ് ക്രിമിനൽ കേസുകൾ ഇല്ലാത്തത് സംശയം ഉണ്ടാക്കിയില്ല. ഇയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക