ഡല്‍ഹി: പഞ്ചാബിലെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്നതിനിടെ ഹൃദയാഘാതം മൂലം കോണ്‍ഗ്രസ് എം പി സന്തോഖ് സിംഗ് ചൗധരി മരിച്ചത് ചികിത്സയിലെ വീഴ്ച മൂലമെന്ന് മകന് വിക്രംജിത് ചൗധരി.
അശ്രദ്ധയും ചികിത്സയുടെ അഭാവവും മൂലമാണ് തന്റെ പിതാവ് മരിച്ചതെന്ന് വിക്രംജിത് ചൗധരി ആരോപിച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫില്ലൗരിയില് രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്നതിനിടെയാണ് സന്തോഖ് സിംഗിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കോണ്‍ഗ്രസ് നേതാവിനെ ഫഗ്വാരയിലെ വിര്‍ക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു.
സന്തോഖ് സിംഗിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പമ്പ് ചെയ്തപ്പോള്‍ മാത്രമാണ് ശ്വസിക്കുന്നതെന്ന് ഫില്ലൗരിയിലെ കോണ്‍ഗ്രസ് എംഎല്‍എയും സന്തോഷ് സിങ്ങിന്റെ മകനുമായ വിക്രംജിത് ചൗധരി പറഞ്ഞു.
ആംബുലന്‍സിലെ ഡോക്ടര്‍മാര്‍ ഞങ്ങളോട് മാറിനില്‍ക്കാനും അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാനും പറഞ്ഞു. എന്റെ പിതാവിന് അടിയന്തര ഷോക്ക് ചികിത്സ നല്‍കിയില്ല. ഡോക്ടര്‍മാര്‍ പരിഭ്രാന്ത്രി സൃഷ്ടിക്കുകയായിരുന്നു.’ വിക്രംജിത് ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക