കൊച്ചി: കള്ളപ്പണക്കേസിൽ പി.വി അൻവർ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കർണാടക ബൽത്തങ്ങാടി താലൂക്കിലെ തണ്ണിരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി വാഗ്ദാനം ചെയ്ത് എൻആർഐ എഞ്ചിനീയറിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പി.വി അൻവറിനെ ഇ.ഡി തിങ്കളാഴ്ചയും ചോദ്യം ചെയ്തിരുന്നു. പി.വി അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ് സിവിൽ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് തള്ളിയ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക