സോമർസെറ്റ്: ബ്രിട്ടനിൽ സ്വവർഗ അനുരാഗികളെ തങ്ങളുടെ പള്ളികളിൽ വച്ച് വിവാഹം കഴിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുവദിക്കില്ല. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്ന പഠിപ്പിക്കലിൽ ഉറച്ചുനിൽക്കുമെന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്തീയ സഭകളിൽ ഒന്നായ ചർച്ച് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.
ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആറ് വർഷത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. ജനറൽ സിനഡ് എന്നറിയപ്പെടുന്ന സഭയുടെ ഭരണസമിതിയുടെ മൂന്ന് ഭാഗങ്ങളിൽ ഒന്നായ ബിഷപ്പുമാരാണ് ഇത്തരം ഒരു നിർദ്ദേശം മുന്നോട്ടു വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക