എടിഎമ്മിൽ കൃത്രിമംകാണിച്ച് പണംതട്ടുന്ന ഉത്തർപ്രദേശ് സ്വദേശികളായ മൂന്നുപേർ പോലീസ് പിടിയിൽ. കാൺപൂർ പുരാനിബസ്തിയിലെ പ്രമോദ്കുമാർ (30), മഹാരാജ്പുരിലെ ദിനേശ് കുമാർ (34), ബിയോലി സർസോൾ നഗറിലെ സന്ദീപ് (28) എന്നിവരാണ് പിടിയിലായത്. പാലക്കാട് മണ്ണാർക്കാട് പൊലീസാണ് ഇവരെ പിടികൂടിയത്.
ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വലഞ്ഞ് യുവതി; സഹായമേകി ട്രാൻസ്ജെൻഡേഴ്സ്
നിരവധി എടിഎം കാർഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ബസ്സ്റ്റാൻഡ് പരിസരത്തെ എടിഎമ്മിനരികെ മൂവരെയും സംശയാസ്പദമായ നിലയിൽ കണ്ട സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചറിയുന്നത്.
സ്ത്രീ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
സുഹൃത്തുക്കളിൽനിന്ന് എ.ടി.എം. കാർഡുകൾ സംഘടിപ്പിച്ചാണ് തട്ടിപ്പ്. എ.ടി.എം. സെന്ററുകളിലെത്തി കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നസമയത്ത്, പ്രത്യേകമാർഗത്തിലൂടെ മെഷീനിൽ ട്രാൻസാക്ഷൻ പരാജയപ്പെടുത്തും. എന്നാൽ, പണം പിൻവലിക്കാൻ കഴിയുകയും ചെയ്യും. പിന്നീട് അതത് ബാങ്കുകളിൽപ്പോയി പണം ലഭിച്ചില്ലെന്ന് പരാതിനൽകും. ബാങ്കിൽനിന്ന് അക്കൗണ്ടിലേക്ക് പണം വീണ്ടും ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ 2.20 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക