പ്യോങ്യാങ്: ‘ശ്വാസകോശ’ രോഗം പടരുന്ന പശ്ചാത്തലത്തിൽ പ്യോങ്യാങ്ങിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് കൊവിഡ്-19 ആണെന്നാണ് നിഗമനം.
പ്യോംഗ്യാംഗിലുള്ളവര് വീടിന് പുറത്തിറങ്ങരുതെന്നും തുടര്‍ച്ചയായി പരിശോധന നടത്തണമെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചതായാണ് വിവരം.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാന നടപടി ഏര്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വ്യക്തമായ ഡേറ്റകളൊന്നും ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പനി ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതിനുള്ള പാൻഡെമിക് വിരുദ്ധ നടപടികളെക്കുറിച്ച് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക