കാലിച്ചന്തയിലെ മാലിന്യം കൊണ്ടും പ്രയോജനമുണ്ട് എന്ന് തെളിയിക്കുകയാണ് വാണിയംകുളം ഗ്രാമപഞ്ചായത്ത് . പ്രശസ്തമായ വാണിയംകുളം കന്നുകാലിചന്തയിൽ ആരംഭിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് മൃഗവിസർജ്ജ്യമടക്കമുള്ള മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനും മാലിന്യത്തെ പാചകവാതകമാക്കി മാറ്റുന്നതിനുമുള്ളതാണെന്ന് മന്ത്രി എം രാജേഷ് പറഞ്ഞു.
ഇവിടെ നിർമ്മിക്കുന്ന പാചക ഇന്ധനമാണ് പഞ്ചായത്തിലെ ജനകീയ ഹോട്ടലിൽ ഉപയോഗിക്കുന്നത്. പാചകവാതക വില അടിക്കടി ഉയർന്നു കൊണ്ടിരിക്കുമ്പോൾ നൂതനവും ദീർഘവീക്ഷണമുള്ളതുമായ ബദലാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
സംരംഭത്തെ അഭിനന്ദിച്ചു കൊണ്ട് സിഎംപി നേതാവ് സി പി ജോൺ രംഗത്തു വന്നു .നല്ല ആശയമാണെന്നും
ഇത്തരം പദ്ധതികളുടെ പരിപാലനമാണ് പ്രധാന പരിഗണനയായി കാണേണ്ടതെന്നും മന്ത്രിയുടെ എഫ് ബി പോസ്റ്റിനു കീഴെ ജോൺ എഴുതി.
മുണ്ടൂർ ഐ.ആർ. ടി.സിയുടെ സാങ്കേതിക സഹായവും ശുചിത്വമിഷന്റെ സാമ്പത്തിക സഹായവും ഉപയോഗിച്ചു കൊണ്ടാണ് മാതൃകാപരമായ ഈ പ്ലാന്റ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
വാണിയംകുളം ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടൽ വേസ്റ്റ് അടക്കമുള്ള ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ സഹകരണത്തോടെയാണ് മാലിന്യ ശേഖരണവും സംസ്കരണവും തുടർന്ന് ലഭിക്കുന്ന വളത്തിന്റെ വിപണനവും നടത്തുക. സമ്പൂർണ ശുചിത്വ ഗ്രാമമായി മാറാനുള്ള ശ്രമത്തിലാണ് വാണിയംകുളം
ഗ്രാമപഞ്ചായത്ത്.
https://www.facebook.com/mbrajeshofficial/posts/pfbid02ktES2ETi4CkgsT7JAE7z8LZyMDkhWSzGWCAUdTrcHokVG2BFy9cgJZF8bYEV387pl?__cft__[0]=AZVTX8o3fektI1OZnRFkEVZ87BuOzCJQciF3GfLOfCLyFIrXrcqusEf6DOxnHDRIr8UkbbMGI-YzKg3GOhpiiKTFMAQkSlO2y1QvsqGU7YJ74zJjjx0tS8SX54tes6mcE0tUb3hUD4lMNnn5Qsig3b0nlw08v1H8OirvKXo74gMwslhkLzeC8yhMRIf7UsV4dI0&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക