ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയിൽ, ബിപിസിഎൽ തുടങ്ങിയവയുടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ ഫലങ്ങൾ പുറത്ത്. രണ്ടാം പാദത്തിൽ നഷ്ടം നേരിട്ട ബിപിസിഎൽ ലാഭത്തിലേക്ക് മടങ്ങി. അതേസമയം, രണ്ട് കമ്പനികളുടെയും അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ-ഡിസംബർ കാലയളവിൽ ഗെയിൽ 245.73 കോടി രൂപയുടെ അറ്റാദായം നേടി. അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 92 % കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,287.99 കോടി രൂപയായിരുന്നു ഗെയിലിന്റെ അറ്റാദായം. ഉയർന്ന ആഗോള വാതക വിലയും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് ലാഭം കുറയാൻ കാരണം.
മൂന്നാം പാദത്തില്‍ ബിപിസിഎല്ലിന്റെ അറ്റാദായം 37% ഇടിഞ്ഞ് 1,747 കോടിയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1747.01 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 338.49 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 13.48 ശതമാനം ഉയര്‍ന്ന് 1,33,347.51 കോടി രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക