മെക്സിക്കോ : മെക്സിക്കോയിലെ മൃഗശാലയില്‍ ക്രിസ്മസ് പാര്‍ട്ടിക്കായി മൃഗശാലയിലെ ജീവികളെ ഡയറക്ടര്‍ കൊന്നതായി ആരോപണം. ആരോപണ വിധേയനായ മൃഗശാല ഡയറക്ടര്‍ ജോസ് റൂബന്‍ നാവയെ ജനുവരി 12ന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മൃഗശാലയിലെ നാല് പിഗ്മി ആടുകളെ കൊന്ന് മൃഗശാല വളപ്പില്‍ വച്ച് പാകം ചെയ്ത് ക്രിസ്മസ് പാര്‍ട്ടി നടത്തി ജീവനക്കാര്‍ അടക്കമുള്ള അതിഥികള്‍ക്ക് വിളമ്പിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ ആടുകള്‍ ഭക്ഷ്യയോഗ്യമായിരുന്നില്ലെന്നും ജോസിന്റെ പ്രവര്‍ത്തി നിരവധി മനുഷ്യജീവനുകളെ അപകടത്തിലാക്കിയെന്നും അധികൃതര്‍ പറയുന്നു.
മാത്രമല്ല, മൃഗശാലയിലെ ജീവികളെ ഇയാള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റെന്നും കണ്ടെത്തി. കന്നുകാലികളെയും മാനുകളെയുമാണ് ഇയാള്‍ വിറ്റത്.
കഴിഞ്ഞ മാസം മൃഗശാലയില്‍ നിന്ന് പരിക്കേറ്റ നിലയിലെ ഒരു മാന്‍ പുറത്ത് ചാടുകയും പിന്നാലെ അതിനെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ തുടങ്ങിയ അന്വേഷണമാണ് ജോസില്‍ എത്തിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക