വാഷിംഗ്ടണ്‍: സൗത്ത് കരോലിന തീരത്ത് വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന് സമാനമായ ബലൂണുകള്‍ ട്രംപ് ഭരണകാലത്ത് മൂന്ന് തവണയെങ്കിലും യുഎസിന് മുകളിലൂടെ പറന്നതായി മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
വെടിവച്ചിട്ട ചൈനീസ് ചാര ബലൂണ്‍ രാജ്യത്തുടനീളം പറന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റിപ്പബ്ലിക്കന്മാര് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബൈഡന് ഭരണകൂടത്തെ കുറ്റപ്പെടുത്തുമ്പോഴാണ് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ വരുന്നത്. മുന്‍ ഭരണകാലത്തെ ഇത്തരം മൂന്ന് സംഭവങ്ങള്‍ യുഎസിന് അറിയാമായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന് ശനിയാഴ്ച വെളിപ്പെടുത്തി.
മുന്‍ ഭരണകാലത്ത് പിആര്‍സി ഗവണ്മെന്റ് നിരീക്ഷണ ബലൂണുകള്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഭൂഖണ്ഡത്തിലേക്ക് കടത്തിവിട്ടു. എന്നാല്‍ ഈ കാലയളവില്‍ ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന് പറഞ്ഞു.
ഞങ്ങള്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി ഒന്നിലധികം ചാനലുകളിലൂടെ നേരിട്ട് സംസാരിച്ചു, എന്നാല്‍ ഞങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്കുള്ള അവരുടെ നുഴഞ്ഞുകയറ്റം പരിഹരിക്കുന്നതിനുപകരം യാതൊരു വിശ്വാസ്യതയും ഇല്ലാത്ത വിശദീകരണമാണ് പിആര്‍സി നല്‍കിയതെന്നും ഉദ്യോഗസ്ഥന് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക