സോള്‍: കൊവിഡ് ബാധിതരായ ഗര്‍ഭിണികളെ വെയര്‍ഹൗസുകളിലും ഹോട്ടലുകളിലും പ്രസവിക്കാന്‍ ഉത്തരകൊറിയ നിര്‍ബന്ധിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2022 മെയ് മാസത്തില്‍ ഉത്തരകൊറിയയിലെ കൊവിഡ്-19 കേസുകള്‍ മൂന്ന് ദശലക്ഷം കടന്ന സമയത്താണ് ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് നടന്നത്.
കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗര്‍ഭിണികളായ അമ്മമാരെ ശരിയായ ചികിത്സയില്ലാതെ ഹോട്ടലുകളിലും വെയര്‍ഹൗസുകളിലും പ്രസവിക്കാന്‍ അക്കാലത്ത് നിര്‍ബന്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
യുഎസിലെ വാര്‍ത്താ സേവനമായ റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്ത് കൊറിയയില്‍ രോഗം ബാധിച്ചതായി കരുതപ്പെടുന്ന ഗര്‍ഭിണികളെ നവജാതശിശുക്കള്‍ക്ക് ജന്മം നല്‍കുന്നതിനായി ഹോട്ടലുകളിലും വെയര്‍ഹൗസുകളിലും മറ്റ് മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യങ്ങളിലും എത്തിച്ചിരുന്നു.
കോവിഡ് ബാധിതരായ സ്ത്രീകളെയും പുരുഷന്മാരെയും ഹോട്ടല്മുറികകളില് ഒറ്റപ്പെടുത്തി പൂട്ടിയിട്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. അഞ്ജുവിലെ 200-ഓളം ഒറ്റപ്പെട്ട താമസക്കാരില്‍ ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരില്‍ നിരവധി ഗര്‍ഭിണികളും ഉണ്ടെന്ന് ഉറവിടം പറഞ്ഞു.
പ്രസവിക്കാനിരിക്കുന്നവര് അപകടത്തിലാണ്. സ്ത്രീകള്‍ക്ക് ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ മാസം തികയാതെയുള്ള പ്രസവങ്ങളും ശിശുമരണങ്ങളും ഉണ്ടായിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മാത്രമാണ് അധികൃതര്‍ കൈകാര്യം ചെയ്തതെന്നും കടുത്ത പനിയും പ്രസവാനന്തര അവശതകളും അനുഭവപ്പെടുന്ന അമ്മമാര്‍ക്ക് തുടര്‍ ചികിത്സയോ പ്രത്യേക പരിചരണമോ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡ്-19 ലക്ഷണങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചാല്‍ മാത്രമേ ദുഃഖിതരായ അമ്മമാരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നുള്ളൂവെന്നും ഇക്കാര്യത്താല്‍ പ്രതിഷേധം വ്യാപകമായിരുന്നുവെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക