ഗാസ: തിങ്കളാഴ്ച പുലര്‍ച്ചെ പലസ്തീന്റെ തീരപ്രദേശമായ ഗാസ മുനമ്പിലെ തീവ്രവാദികളുടെ താവളങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.
പ്രദേശത്തെ ജനങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം, ഫലസ്തീന് തീവ്രവാദികള്‍ തെക്കന്‍ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.
ഹമാസിന്റെ കീഴിലുള്ള ഭൂഗര്‍ഭ റോക്കറ്റ് നിര്‍മ്മാണ സമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഭീകര സംഘടനയായ ഹമാസാണ് ഗാസ ഭരിക്കുന്നത്. ഈ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി നിലവില്‍ വിവരമില്ല.
നേരത്തെ വെസ്റ്റ് ബാങ്കിലെ സംഘര്‍ഷ മേഖലയിലുണ്ടായ റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 60 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫലസ്തീന് ആരോഗ്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം മറ്റൊരു സംഭവത്തില്‍ 22 കാരനായ ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി. ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം പകല്‍ വെളിച്ചത്തില്‍ ഓപ്പറേഷന് നടത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. ഇസ്രയേലിനെതിരെ വരാനിരിക്കുന്ന ആക്രമണം തടയാനാണ് ഓപ്പറേഷന് നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക