വാഷിംഗ്ടണ്‍: യുഎസില്‍ കുട്ടികളെ അറവുശാല ക്ലീനിംഗ് സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി ജോലിക്കെടുക്കുന്നു. വിസ്കോണ്‍സിന്‍ ആസ്ഥാനമായുള്ള പാക്കേഴ്സ് സാനിറ്റേഷന്‍ സര്‍വീസസ് ഇങ്ക് എന്ന സ്ഥാപനമാണ് (പിഎസ്എസ്ഐ) എട്ട് സംസ്ഥാനങ്ങളിലെ 13 മാംസ സംസ്കരണ കേന്ദ്രങ്ങളിലേക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ 13 മുതല്‍ 17 വയസ്സുവരെയുള്ള 102 ഓളം കുട്ടികളെ നിയമിച്ചതായി ഫെഡറല്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.
അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് കുട്ടികള്‍ ജോലി ചെയ്യുന്നതായും ബാക്ക് സോ, ബ്രസ്കറ്റ് സോ, ഹെഡ് സ്പ്ലിറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇറച്ചി സംസ്കരണ ഉപകരണങ്ങള്‍ വൃത്തിയാക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷാ സാനിറ്റേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ പിഎസ്എസ്ഐയില് ജോലി ചെയ്യുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അര്‍ക്കന്‍സാസ്, കൊളറാഡോ, ഇന്ത്യാന, കന്‍സാസ്, മിനസോട്ട, നെബ്രാസ്ക, ടെന്നസി, ടെക്സസ് എന്നിവിടങ്ങളും കുട്ടികള്‍ ജോലി ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ഏറ്റവുമധികം ജോലി ചെയ്യുന്ന പ്രൊസസര്‍ ജെബിഎസ് ഫുഡ്സാണ്, 27 കുട്ടികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തുടര്‍ന്ന് കൂടുതല്‍ കുട്ടികള്‍ ജോലി ചെയ്യുന്നത് കാര്‍ഗില്‍ ഇങ്കിലാണ് ആണ്. 26 കുട്ടികളാണ് ഇവിടെ ഉള്ളത്.
ടൈസണ്‍ ഫുഡ്, ജോര്‍ജ്ജ് ഇന്ക്, ബക്ക്ഹെഡ് മീറ്റ് ഓഫ് മിനസോട്ട, ഗിബ്ബണ്‍ പാക്കിംഗ് കോ, ഗ്രേറ്റര്‍ ഒമാഹ പാക്കിംഗ് കോ ഇന്ക്, മേപ്പിള്‍ ലീഫ് ഫാമുകള്‍, ടര്‍ക്കി വാലി ഫാമുകള്‍ എന്നിവയാണ് കുട്ടികള്‍ ജോലി ചെയ്യുന്ന മറ്റ് പ്രോസസ്സറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക