ഫ്ലോറിഡ: മാതാപിതാക്കളുടെ നൈറ്റ്സ്റ്റാന്‍ഡില്‍ നിന്ന് തോക്കെടുത്ത് സ്വന്തം തലക്ക് വെടിവെച്ച മൂന്നുവയസ്സുകാരന് മരിച്ചു. ഫ്ലോറിഡയിലാണ് ദാരുണമായ സംഭവം നടന്നത്. മാതാപിതാക്കളുടെ നൈറ്റ്സ്റ്റാന്‍ഡില്‍ നിന്ന് കണ്ടെത്തിയ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് 3 വയസുകാരന് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. പിതാവിന്റെ നൈറ്റ്സ്റ്റാന്‍ഡില്‍ നിന്ന് എടുത്ത തോക്കുപയോഗിച്ച് വെടിയുതിര്‍ത്താണ് കുട്ടി മരിച്ചത്.
മാതാപിതാക്കള്‍ പലചരക്ക് കടയിലേക്ക് പോയ സമയത്താണ് സംഭവം. സംഭവസമയത്ത് 16കാരിയായ മൂത്ത സഹോദരിയ്ക്കും 7 വയസ്സുള്ള സഹോദരനുമൊപ്പം മൂന്നു വയസ്സുകാരന് ഡിലാന്ഡിനടുത്തുള്ള അവരുടെ വീട്ടിലായിരുന്നുവെന്ന് വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് പറഞ്ഞു. കുട്ടി തോക്കെടുത്ത് അബദ്ധത്തില്‍ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വോലൂസിയ കൗണ്ടി ഷെരീഫ് ഓഫീസ് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനം അനുസരിച്ച് ഏകദേശം 6:22 നാണ് അപകടം അറിയിച്ചുള്ള രണ്ട് ഫോണ്‍ കോളുകള്‍ വന്നത്. ബുധനാഴ്ചയാണ് വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോള്‍ മൂന്നുവയസ്സുകാരന്റെ മൂത്ത സഹോദരിയില്‍ നിന്നാണ് വന്നത്, അവള് അച്ഛനെയും വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് രണ്ടാമത്തേ കോള്‍ കുട്ടിയുടെ പിതാവില്‍ നിന്നാണ് വന്നത്.
വൈകുന്നേരം 6:29 ന് അധികൃതര്‍ സംഭവസ്ഥലത്തെത്തുകയും പാരാമെഡിക്കുകള്‍ കുട്ടിയെ ഏറ്റെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ ജീവന്‍രക്ഷാ നടപടികള്‍ക്ക് ശ്രമിച്ചതായും അധികൃതര്‍ പറഞ്ഞു. രാവിലെ 7.03 ന് കുട്ടി മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക