ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ മത്സ്യ ഫാമില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 13ന് ബത്നൂര് ഷഹൂറ നിവാസിയായ മന്‍സൂര്‍ അഹമ്മദ് മിറിന്റെ ബത്നൂര് പ്രദേശത്തെ മത്സ്യഫാമില് അജ്ഞാതരായ ചിലര്‍ വിഷം കലര്‍ത്തിയതിനാല്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതായി പോലീസിന് രേഖാമൂലം പരാതി ലഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അന്വേഷണത്തിനിടെ സാങ്കേതിക, മാനവ വിഭവശേഷിയുടെ സഹായത്തോടെ അന്വേഷണ സംഘം ചില പ്രതികളെ കണ്ടെത്തി. ചോദ്യം ചെയ്യലില്‍, ഏഴ് പേര് കനാലില്‍ മത്സ്യം പിടിക്കാന്‍ ‘ബ്ലീച്ചിംഗ് പൗഡര്‍’ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. പ്രസ്തുത ഫാമിലേക്കുള്ള ജലസ്രോതസ്സാണ് ഈ കനാല്‍. ഇതുമൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്യുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക