മലപ്പുറം പെരിന്തൽമണ്ണ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം നടന്നു. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരു ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. പെരിന്തൽമണ്ണ മക്കരപ്പറമ്പ് 36ൽ കാറിടിച്ച് പരിക്കേറ്റ് ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വറ്റല്ലൂർ കക്കേങ്ങൽ ബഷീറിന്റെ (54) മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബഹളം.
ഖുഷ്ബു ഇനി ദേശീയ വനിതാ കമ്മിഷൻ അംഗം; നിയമനം മൂന്ന് വർഷത്തേക്ക്
ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്. മൃതദേഹം പോലീസ് പരിശോധനയ്ക്ക് ശേഷം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെ ഫോറൻസിക് സർജൻ അവധിയിൽ ആയിരുന്നു. ആശുപത്രി ഡ്യൂട്ടിയിൽ വനിത ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.
വിമാന ടിക്കറ്റ് മാത്രം ചിലവ്! ആറ് വർഷംകൊണ്ട് ലിസിയും ഭർത്താവും കണ്ടത് 84 രാജ്യങ്ങൾ
എന്നാൽ പോസ്റ്റ്മോർട്ടം ചെയ്യാൻ ഇവർ തയ്യാറായില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും ബഹളം തുടങ്ങി. അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ ഉണ്ടായ മരണം ആയതിനാൽ ഇവിടെത്തന്നെ പോസ്റ്റ്മോർട്ടം ചെയ്യാം എന്നായിരുന്നു ബന്ധുക്കളുടെ വാദം. ബഹളം ഏറെ നേരം തുടർന്നു. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മഞ്ചേരിയിലേയ്ക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക