സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനെ പാര്‍ട്ടി നിയമനങ്ങളുടെ വേദിയാക്കി മാറ്റുന്നുവെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും തീരുമാനിക്കുന്ന സ്ഥിതിയാണ്. ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിന്‍വാതിലിലൂടെ നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു.
ആയുര്‍വേദം/ ഹോമിയോ വകുപ്പുകളിലടക്കം ഡോക്ടര്‍മാരെ വരെ ഒരു മാനദണ്ഡവും പാലിക്കാതെ നിയമിക്കുന്നുവെന്നാണ് ആരോപണം. മുന്‍കൂട്ടി തയാറാക്കിയ പട്ടിക അനുസരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നത്. എടക്കര ആയുര്‍വേദ ആശുപത്രിയിലെ നിയമനങ്ങള്‍ ഇതിന് ഉദാഹരണമാണ്. മലപ്പുറത്ത് മാത്രം 74 പാര്‍ട്ടി നിയമനങ്ങള്‍ നടന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും തിരഞ്ഞുപിടിച്ച് നിയമനം നല്‍കുകയാണ്. ആരോഗ്യ വകുപ്പ് കപ്പിത്താനില്ലാതെ ആടി ഉലയുന്ന കപ്പലായി മാറി. മുഴുവന്‍ നിയമനങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണം.
താത്കാലിക നിയമനങ്ങള്‍ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ യൂത്ത് ലീഗ് ആരംഭിക്കും. പാര്‍ട്ടി ഭാരവാഹികള്‍ക്ക് ശമ്ബളം മാത്രമല്ല, ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക