പുതിയ ചരിത്രമെഴുതി രാഷ്ട്രപതി ദ്രൗപതി മുർമു. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ ദ്രൗപതി മുർമു സഞ്ചരിച്ചത് അര മണികൂറോളം. അസമിലെ തേസ്പുർ വ്യോമതാവളത്തിൽ വ്യോമസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമായിരുന്നു പാറക്കൽ നടത്തിയത്.
വ്യാഴാഴ്ചയാണ് അസം സന്ദർശനത്തിനായി രാഷ്ട്രപതി എത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാവിലെ തേസ് പൂർ വ്യോമ കേന്ദ്രത്തിൽ എത്തുകയും വ്യോമസേന ഉദ്യോഗസ്ഥരിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം യുദ്ധവിമാനത്തിൽ പ്രവേശിക്കുകയുമായിരുന്നു.
വൈറലായി പ്ലേ സ്കൂൾ കുട്ടിയെ കൈയില്‍ തൂക്കിയെടുത്ത് വലിച്ചെറിയുന്ന അധ്യാപികയുടെ സിസിടിവി ദൃശ്യം
വൈദ്യ പരിശോധന ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശേഷമാണ് പറക്കലിനായി രാഷ്ട്രപതി ആന്റി ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞത്. സുഖോയ് 30 എംകെഐ വിമാനത്തിൽ പറന്നുയർന്ന രാഷ്ട്രപതി ദ്രൗപതി മുർമു 30 മിനിറ്റോളം സഞ്ചരിച്ചു.
നേരത്തെ, രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുൾ കലാം, രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീൽ എന്നിവരും സുഖോയ് യുദ്ധവിമാനങ്ങളിൽ സഞ്ചരിച്ചിരുന്നു. മൂവരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തിൽ നിന്നാണ് സുഖോയ് യാത്ര നടത്തിയത്. റഷ്യ വികസിപ്പിച്ച 2 പേർക്ക് സഞ്ചരിക്കാവുന്ന ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക