എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ തീവ്രവാദ ബന്ധം തള്ളിക്കളയുവാൻ സാധിക്കില്ലെന്ന് എൻഐഎ. സംഭവത്തിൽ സമഗ്രമായ അന്വേഷണം തന്നെ നടത്തുവാനാണ് തീരുമാനം.
സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവം കാണാനാകുന്നുണ്ടെന്നും പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണെന്നും എൻഐഎ പറയുന്നു.
വൈറലായി മഴക്കാലത്ത് പാവപ്പെട്ടവർക്ക് സഹായവുമായി എത്തിയ നയൻതാരയുടെ വിഡിയോ
കൊച്ചി – ചെന്നെ ഉദ്യോഗസ്ഥരാണ് കേസ് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ട്രെയിനിൽ ആ ബോഗിയിലുണ്ടായിരുന്ന മുഴുവൻ പേരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താവുന്നതാണ്. അതേസമയം, കേസിൽ കൂടൂതൽ പേരെ കേരള പൊലീസ് സംഘം ദില്ലിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
അനുഷ്കയിൽ നിന്നും തല്ലു കിട്ടിയ സംഭവം വിവരിച്ചു രൺബീർ; സംഭവം ഇങ്ങനെ
എലത്തൂർ തെരെഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇനി പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നീക്കങ്ങളിലേക്ക് കടക്കുക. ബാങ്ക് ഇടപാടുകൾ ശേഖരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഷാറൂഖ് ശാരീരിക അവശതകൾ ഉണ്ടെന്ന് ആവർത്തിക്കുന്ന സാഹചര്യത്തിൽ വൈദ്യസഹായം നൽകേണ്ടി വരും. അതേസമയം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക