ക്ഷീരകർഷകർക്ക് ആശ്വാസമായി പുതിയ വാർത്ത. കനത്ത വേനലിൽ പശുക്കളിൽ പാൽ കുറയാൻ സാധ്യതയുണ്ട്. എന്നാൽ പാൽ ലഭ്യത കുറഞ്ഞാൽ ക്ഷീരകർഷകർക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മിൽമ രംഗത്തെത്തി. ക്ഷീരകർഷകർക്ക് നഷ്ടം നികത്തുന്നതിനായുള്ള ഇൻഷുറൻസ് പദ്ധതി മിൽമയാണ് മലബാർ മേഖലയിൽ ആദ്യം നടപ്പിലാക്കുന്നത്.
ട്രെയിൻ കമ്പാർട്ട്മെന്റുകളിലെ ക്യാമറ ; ആലോചന പ്രായോഗികമല്ലെന്ന് റെയിൽവേ; ഹർജി തീർപ്പാക്കി കോടതി
ഏപ്രിൽ 10 മുതൽ മെയ് മാസം 9 വരെ ഒരു മാസത്തേക്കാണ് പദ്ധതി നടപ്പിലാക്കുക. വയനാട് മലപ്പുറം കോഴിക്കോട് പാലക്കാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പശു, എരുമ എന്നിവയ്ക്കാണ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക.
വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ല
കർഷകർക്ക് അത് ക്ഷീര സംഘങ്ങൾ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആനുകൂല്യത്തിനായി പിന്നീട് പ്രത്യേകം അപേക്ഷിക്കേണ്ട കാര്യമില്ല. അതതു പ്രദേശത്തെ താപനില ഉപഗ്രഹം വഴി ശേഖരിച്ചാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം ലഭ്യമാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക