കണ്ണൂർ: വൈവിധ്യങ്ങളായ നിരവധി ഇനം പടക്കങ്ങളാണ് വിപണിയിൽ എത്തിയിട്ടുളത്. പതിവ് ഇനങ്ങൾക്ക് പുറമെ വിവിധ തരത്തിലുള്ള സ്കൈഷോട്ടുകൾ ആണ് വിപണിയിലെ താരം. അതോടൊപ്പം കമ്പിത്തിരി, മത്താപ്പു, നിലചക്രം എന്നിവക്കും വൻ ഡിമാന്റാണുള്ളത്.
കൂത്തുപറമ്പ് ടൗണിലെ കണാരി ഫയർ വർക്സിൽ പടക്കങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിട്ടുളളത്. വില കുറച്ച് നൽകുന്നതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കണാരി ഫയർ വർക്സ് ഓണർ സരീഷ് പങ്കജ് പറഞ്ഞു.
അതോടൊപ്പം പഴയ നിരത്ത് ശ്രീ മഹാലക്ഷ്മി ഫയർ വർക്സിലും പടക്കങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. വാങ്ങാനെത്തുന്നവർക്ക് വേണ്ടി പ്രത്യേക സൗകര്യമാണ് മഹാലക്ഷ്മി ഫയർ വർക്സിൽ ഒരുക്കിയിട്ടുള്ളത്. കൂത്തുപറമ്പ് ടൗണിൽ കണ്ണൂർ റോഡിൽ പ്രവർത്തിക്കുന്ന പൊന്നു ഫയർ വർക്സിലും ചൈനീസ് പടക്കങളുടെ വൻ ശേഖരമാണ് എത്തിയിട്ടുള്ളത്. വിലക്കുറവുളളതിനാൽ വൻ തിരക്കാണ് ഇവിടെയും അനുഭവപ്പെടുന്നത്.
കൂത്തുപറമ്പ് ടൗണിൽ തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന കെ.വി. ഫയർ വർക്സിലും ഇക്കുറി പടക്കത്തിന് വൻ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ചൈനീസ് പടക്കങളുടെ വൻ ശേഖരം തന്നെയാണ് ഇവിടെയും എത്തിയിട്ടുള്ളത്.
പടക്കത്തിന് കേളികേട്ട കതിരൂർ അഞ്ചാം മൈൽ പ്രകാശിലും വൻ തിരക്കാണ് സീസൺ ആരംഭിച്ചത് മുതൽ അനുഭവപ്പെടുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക സംവിധാനം തന്നെ പ്രകാശിൽ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം കതിരൂർ അഞ്ചാം മൈൽ ബാബു ഫയർ വർക്സിലും നിരവധി പേരാണ് ദിവസവും എത്തിച്ചേരുന്നത്. പടക്കങളുടെ വൻ ശേഖരമാണ് ബാബു ഫയർ വർക്സിലും എത്തിയിട്ടുള്ളത്. ആറാം മൈൽ പ്രഭ ഫയർ വർക്സിലും ചൈനീസ് പടക്കങളുടെ വൻ ശേഖരം തന്നെയാണ് എത്തിയിട്ടുള്ളത്. വില കുറവുള്ളതിനാൽ വൻ തിരക്കാണ് പ്രഭ ഫയർ വർക്സിലും അനുഭവപ്പെടുന്നത്. ആയിത്തറമമ്പറത്തെ പ്രധാന പടക്ക വിതരണക്കാരായ കരുണഫയർ വർക്സിലും വൈവിധ്യങ്ങളായ നിരവധി ഇനം പടക്കങ്ങളാണ് എത്തിയിട്ടുളത്.
വൻ തിരക്കാണ് കരുണ ഫയർ വർക്സിലും അനുഭവപ്പെടുന്നത്. ചിറ്റാരിപ്പറമ്പ് വിപി ഫയർ വർക്സിലും വിവിധ തരത്തിലുള്ള സ്കൈഷോട്ടുകൾ ഉൾപ്പെടെയുള്ള പടക്കങ്ങൾ എത്തിയിട്ടുണ്ട്. മലയോര മേഖലയിൽ നിന്നടക്കം നിരവധി പേരാണ് ചിറ്റാരിപ്പറമ്പ് വിപി ഫയർ വർക്സിലും എത്തിച്ചേരുന്നത്. ഇനിയുള്ള ദിവസങ്ങളിലും പടക്ക വിപണി സജീവമാകുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക