വേനലിൽ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. പാലക്കാട് ജില്ലയിലുൾപ്പെടെ വടക്കൻ കേരളത്തിൽ അന്തരീക്ഷ താപനില വർധിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസവും റെക്കോർഡ് താപനിലായാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, മംഗലം ഡാം , പോത്തുണ്ടി ഡാം, കൊല്ലങ്കോട്, ഒറ്റപ്പാലം, , വെള്ളാനിക്കര, പീച്ചി, മുണ്ടേരി തുടങ്ങി സംസ്ഥാനത്തുള്ള പത്ത് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ 40 മുതൽ 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്.
വിഷു വിഭവങ്ങള്‍ എന്തൊക്കെയാണെന്നറിയാം…!!
കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവുമധികം താപനില രേഖപ്പെടുത്തുന്ന ജില്ലയായി പാലക്കാട് തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോഴും സൂര്യാഘാത- സൂര്യതാപ സാധ്യത നിലനിൽക്കുന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
അതേസമയം, ചൂടിന് ആശ്വാസമായി വേനൽമഴയ്ക്കുള്ള സാധ്യതയുമുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ വേനൽ മഴ പെയ്തേക്കും. ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക