അന്തരിച്ച ഓടക്കുഴല്‍ കലാകാരനും ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛനുമായ പി.ആര്. സുരേഷിന്റെ സംസ്കാരം പച്ചാളം സ്മശാനത്തില്‍ നടത്തി. മക്കള്‍ അമൃതയും അഭിരാമിയും ചേര്‍ന്നാണ് അച്ഛന് വേണ്ടിയുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ചൊവ്വ വൈകിട്ടാണ് പി.ആർ.സുരേഷ് അന്തരിച്ചത്. തിങ്കളാഴ്ച വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ഇന്ന് രാവിലെ 11 വരെ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.
സുരേഷിന് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടിയ ഇരുവരെയും ചേർത്തു പിടിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അമ്മ ലൈലയെ ആശ്വസിപ്പിക്കാനും ചുറ്റുമുള്ളവർ പ്രയാസപ്പെട്ടു. സുരേഷിന്റെ ഓടക്കുഴലും മൃതദേഹത്തിനരികിൽ വച്ചിരുന്നു
സുരേഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടനവധി പേര് എത്തിയിരുന്നു. പിതാവിന്റെ മരണവിവരം അമൃത തന്നെയാണ് അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചന് ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക