അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവിനുള്ള പണം ലഭിക്കേണ്ടത് നിയമപരമായ അവകാശമാണ്. മതപരമായ വ്യത്യാസം അതിനില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു . പാലക്കാട് സ്വദേശിനികളായ രണ്ട് പേർ കുടുംബ കോടതി ഉത്തരവിനെതിരായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.മതപരമായ വേർതിരിവില്ലാതെയാണ് പെൺമക്കളുടെ ഈ അവകാശമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഹർജി പരിഗണിച്ച കോടതി വിവാഹ ചെലവിനായി ഹർജിക്കാർക്ക് അവകാശപ്പെടാനാകുന്ന തുക 15 ലക്ഷമാക്കി ഉയർത്തി.തുടർന്ന് ഈ തുകയ്ക്ക് തുല്യമായ പിതാവിന്റെ സ്വത്ത് വകകൾ ജപ്തി ചെയ്യാനും ഉത്തരവിടുകയായിരുന്നു. 15 ലക്ഷം രൂപ പിതാവ് ഫിക്സഡ് ഡെപ്പോസിറ്റായാ മറ്റേതെങ്കിലും മാർഗത്തിലൂടെയോ നിക്ഷേപിച്ചാൽ ജപ്തിയുടെ ആവശ്യം വരില്ലെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക