യുവാവിനുമേൽ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിക്ക് എതിരെയാണ് കള്ളക്കേസ് ചുമത്തിയത്. ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പഴങ്ങൾ കഴിക്കാം ഈ സമയങ്ങളിൽ, ഏറ്റവും അനുയോജ്യമായ സമയം ഇതാണ്
സംഭവം 2022 സെപ്റ്റംബർ 20നാണ് നടന്നത്. പത്ത് ദിവസമാണ് യുവാവ് ജയിലിൽ കിടന്നത്. എന്നാൽ അന്വേഷണത്തിൽ കേസ് കള്ളകേസാണെന്ന് ബോധ്യപ്പെട്ടു. മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി പരിശോധന നടത്തുകയും ചെയ്തു. കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ വനം വകുപ്പ് തയ്യാറായില്ല.
തുടർന്ന്, സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് വനം വകുപ്പ് കേസ് പിന്‍വലിക്കുവാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക