ഖലിസ്ഥാൻ വിഘടന വാദി നേതാവ് അമൃത് പാൽ സിങ് കീഴടങ്ങിയതായി റിപ്പോർട്ട്. മോഗ പോലീസ് മുമ്പാകെ കീഴടങ്ങിയതായാണ് വിവരം. അമൃത്പാൽ പിടിയിലായ വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജൻസികൾ തെരച്ചിൽ നടത്തിയിരുന്നു.
റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക