എന്നും ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമായ അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളുമാണ്. സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ.
നാടോടിക്കാറ്റിലെ തട്ടിപ്പുകാരന് ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്, ചന്ദ്രലേഖയിലെ പലിശക്കാരന്, വെട്ടത്തിലെ ഹംസക്കോയ/ രാമന് കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന് കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന് മേസ്തിരി നരേന്ദ്രന് മകന് ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസക്കുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന് തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.
ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രമായി മാറുകയാണല്ലോ അഭിനേതാവ് ചെയ്യുന്നത്. എന്നാല്‍ മാമുക്കോയ എന്ന നടൻ വ്യത്യസ്തനാകുന്നതും, മലയാള സിനിമാചരിത്രത്തില്‍ തന്നെ ‘മാസ്’ സാന്നിധ്യമാകുന്നതും ഇവിടെയാണ്. കഥാപാത്രമായി മാറുന്നതിന് പകരം കഥാപാത്രത്തെ തന്റേതാക്കി മാറ്റുന്ന മായികത.
ഹംസക്കോയ ആയാലും കുഞ്ഞിക്കണ്ണൻ ആയാലും ഒരു കുലുക്കവും തട്ടാത്ത ഘടനയില്‍, ഒട്ടും രസം ചോരാതെ മാമുക്കോയ ആ വേഷത്തിന് തന്റേതാക്കി മാറ്റും. കാഴ്ചക്കാര്‍ക്ക് ആര്‍ക്കും പരാതിയില്ലാത്തവിധം- അവരുടെ സ്നേഹത്തോടെ അദ്ദേഹം സ്വന്തം സിനിമകളിലൂടെ അങ്ങനെയൊരു മേല്‍ക്കോയ്മ നടത്തിയെന്ന് ഉറപ്പിച്ച് പറയാനാകും.
ഒരു അഭിനേതാവിന് വലിയ ഭീഷണി ആയി വരാവുന്നൊരു ഘടകമാണ് അയാളുടെ നാടൻ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളോ സംഭാഷണരീതികളോ എല്ലാം. എന്നാല്‍ ഇരുതല മൂര്‍ച്ചയുള്ളൊരു വാള് പോലെയാണ് ഈ അവസ്ഥയെന്ന് മാമുക്കോയ തെളിയിച്ചു. തന്റെ ന്യൂനതയാകാൻ സാധ്യതയുണ്ടായിരുന്ന ഒരു വിഷയത്തെ തന്റെ നേട്ടമാക്കി അദ്ദേഹം മാറ്റി.
മലബാറില്‍ ജനിച്ചാല്‍ ഏത് മഹര്‍ഷിയും ഇങ്ങനെയേ സംസാരിക്കൂ എന്ന് മന്ത്രമോതിരം സിനിമയില്‍ മാമുക്കോയ ദിലീപിന്റെ കഥാപാത്രത്തിനോട് പറയുന്നുണ്ട്.
പലയിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടാൻ വരെ കാരണമാകുന്ന സ്വന്തം ഭാഷയെയും ശൈലിയെയും ഇതിലും മനോഹരമായി തന്റെ കഥാപാത്രത്തിലൂടെ നീതീകരിക്കാൻ ഏത് അഭിനേതാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് നമ്മള് പരിശോധിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക