താൻ നേരിടുന്ന വധ ഭീഷണികളെ കുറച്ചു ആദ്യമായി പ്രതികരിച്ചു സൽമാൻ ഖാൻ രംഗത്ത്. താന്‍ എല്ലാ ഇടത്തും സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടാണ് പോകുന്നതെന്നും നമ്മള് എന്ത് ചെയ്താലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കുമെന്ന് തനിക്കാറിയാമെന്നും ദൈവം കൂടെയുണ്ടെന്നും സല്മാന് പ്രതികരിച്ചു.
പഞ്ചാബ് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷനോയി സല്മാന് ഖാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ദേശീയ മാധ്യമത്തിലെ ഒരു അഭിമുഖത്തിലാണിപ്പോള് സല്മാന് ഖാന് ഭീഷണിയെ കുറിച്ച് ആദ്യമായി പ്രതികരിച്ചു രംഗത്ത് എത്തിയത്.
അരക്ഷിതാവസ്ഥയേക്കാള്‍ നല്ലത് സുരക്ഷയാണ്. സെക്യൂരിറ്റി ഇപ്പോഴും ഉണ്ടെന്നത് സത്യമാണ്. ഇപ്പോള്‍ റോഡിലൂടെ ഒരു സൈക്കിള്‍ ഓടിക്കാനോ എവിടെയെങ്കിലും ഒറ്റയ്ക്ക് പോകാനോ സാധിക്കില്ല. അതിലുപരി എനിക്കിപ്പോള്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. റോഡില്‍ എനിക്ക് ചുറ്റുമായി ധാരാളം സെക്യൂരിറ്റി വാഹനങ്ങള്‍ ഉണ്ടായിരിക്കും, അത് മറ്റുള്ളവര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. അവര്‍ എന്നെ വല്ലാതെ നോക്കുകയും ചെയ്യും. പിന്നെ എന്റെ പാവം ആരാധകര്‍. എനിക്ക് ഗുരുതരമായ ഭീഷണിയുണ്ട് അതിനാലാണ് സുരക്ഷയുള്ളത് എന്നാണ് താരം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക