ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസ് താരങ്ങളായ നവീന്‍ ഉള് ഹഖിനോടും അമിത് മിശ്രയോടും തല്ലുകൂടിയതിൽ പ്രതികരിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോലി രംഗത്ത്. ഇന്നലെ നടന്ന വാക്കേറ്റത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി പ്രതികരണവുമായിഎത്തിയിരിക്കുന്നത്.
റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഒറേലിയസിന്റെ പ്രശസ്തമായ വാചകങ്ങള്‍ ഉദ്ധരിച്ചായിരുന്നു വിരാട് കോലിയുടെ പ്രതികരണം.’നമ്മള് കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകള്‍ ആവണമെന്നില്ല, കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്, സത്യമാവണമെന്നില്ല’ എന്നാണ് കോലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് -ആര്‍സിബി മത്സരത്തിനിടിയിലും മത്സരശേഷവും കോലിയും ലഖ്നൗ താരങ്ങളായ അമിത് മിശ്രയും നവീന്‍ ഉള് ഹഖും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നീട് മത്സരശേഷം ടീം അംഗങ്ങള്‍ തമ്മില്‍ ഹസ്തദാനം നല്‍കുന്നതിനിടെ നവീന്‍ ഉള് ഹഖിന് കൈ കൊടുത്തശേഷം കോലി എന്തോ പറഞ്ഞു. ഇതിന് നവീനും രൂക്ഷമായി പ്രതികരിച്ചു.
തുടർന്ന് താരങ്ങള്‍ ഇടെപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. അതിനുശേഷം കോലിയും ഗംഭീറും തമ്മിലും രൂക്ഷമായ വാക്കേറ്റം നടന്നു. ഇതിനുശേഷമായിരുന്നു കോഹ്ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക