വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് റെയിൽവേ ആണെന്ന് ഹൈക്കോടതി. വിഷയത്തിൽ ഹർജി കോടതി തള്ളുകയും ചെയ്തു. വന്ദേഭരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ ആഞ്ഞടിച്ച് റോജ
ഓരോരുത്തരുടെയും താല്പര്യത്തിന് അനുസരിച്ചാണ് സ്റ്റോപ്പ് അനുവദിക്കുന്നത് എങ്കിൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം തന്നെ ഇല്ലാതാകുമെന്ന് കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മറുപടി. അതേസമയം, കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായിരുന്നു.
കുട്ടികള്‍ക്ക് വേണം വിറ്റാമിന്‍ ഡി അടങ്ങിയ ഈ ഭക്ഷണങ്ങള്‍; അറിയാം കാരണം
കല്ലെറിഞ്ഞ സംഭവം അങ്ങേയറ്റം നിർഭാഗ്യകരവും കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിച്ച് കർശന നടപടി എടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക