ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഒളിംബിക്സ് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷ. വിവാദ പ്രസ്താവനയ്ക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് പിടി ഉഷയുടെ സന്ദർശനം എന്നതാണ് പ്രത്യേകത.
ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നുമായിരുന്നു പിടി ഉഷയുടെ വിമർശനം. ഇത് വലിയ വിവാദമായിരുന്നു. താരങ്ങൾ നൽകിയ പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തുനിൽക്കാത്തതിനെതിരെയായിരുന്നു പിടി ഉഷ വിമർശിച്ചത്.
താരങ്ങൾ തെരുവിൽ പ്രതിഷേധിക്കരുതായിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന് വേണ്ടിയെങ്കിലും കാത്തിരിക്കണമായിരുന്നു. ചെയ്തത് കളിയ്ക്കും രാജ്യത്തിനും നല്ലതല്ല. ഇത് നിഷേധാത്മക സമീപനമാണ് എന്ന് ഉഷ പറഞ്ഞിരുന്നു. അതേസമയം പിന്തുണയ്ക്കേണ്ട പിടി ഉഷയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് ഗുസ്തി താരങ്ങളും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക