അവധിക്കാല ക്ലാസുകൾ വേണ്ടെന്ന് ഉത്തരവിറക്കിയ സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേയുമായി ഹൈക്കോടതി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയിരുന്നത്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് പുനസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
മെയ് നാലിനായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. സിബിഎസ്ഇ ഉൾപ്പെടെ എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമാക്കിയിരുന്നു.
വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവക്കുമെന്നും കുട്ടികളെ അവധിക്കാലത്ത് നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ചൂടിനെ പ്രതിരോധിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ക്ലാസുകൾ നടത്തണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക