മന്ത്രി വി.അബ്ദുറഹ്മാന് മറുപടിയുമായി കെ എം ഷാജിയും എംകെ മുനീറും രംഗത്ത് . തന്റെ വീട്ടിൽ ആർക്കും വരാമെന്നും പക്ഷേ അതിന് മുമ്പ് താനൂർ ബോട്ട് ദുരന്തത്തിൽ 22 ജീവൻ നഷ്ടമായതിന്റെ ചോരക്കറ കളയണമെന്നും കെ ഷാജി പ്രതികരിച്ചു .
സിപിഎം അംഗത്വം കിട്ടിയ ഉടൻ തന്നെ, വീട്ടിൽ കയറി തല്ലുമെന്ന് പറയുകയാണ് മന്ത്രിയെന്നും കെ എം ഷാജി കുറ്റപ്പെടുത്തി. മന്ത്രി സംസാരിക്കുന്നത് ഗുണ്ടാ ഭാഷയിലാണെന്നും അത് വീട്ടിൽ കാണിച്ചാൽ മതിയെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം.
ഷാജിയുടെ വീട്ടിൽ കയറണം എങ്കിൽ ഞങ്ങളുടെ നെഞ്ചിൽ ചവുട്ടി വേണം കടക്കാനാന്നും മുനീര്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.
ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ലീഗ് നേതാവ് കെഎം ഷാജി പറഞ്ഞത്. ഈ പരാമര്‍ശത്തിന് നിന്റെ വീട്ടില്‍ പോലും ഞങ്ങള്‍ കടന്നുകയറുമെന്നായിരുന്നു മന്ത്രി വി അബ്ദുറഹ്മാന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക