ന്യൂഡൽഹി: രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിനാൽ തനിക്ക് 40 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇത് 25ഓളം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചതായും നടി പറഞ്ഞു. ഓരോ വർഷവും 30 മുതൽ 40 കോടിയുടെ വരെ നഷ്ടം തനിക്ക് ഇതുമൂലമുണ്ടാകുമെന്നും കങ്കണ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമത്തിലൂടെയാണ് കങ്കണ ഇക്കാര്യം പങ്കുവെച്ചത്. ഇലോൺ മസ്കിന്റെ വാക്കുകൾ കങ്കണയുടെ പോസ്റ്റ്. പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയുമെന്നായിരുന്നു മസ്കിന്റെ പ്രസ്താവനയാണ് നടി പങ്കുവെച്ചത്. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാർഥ സ്വഭാവമെന്ന് കങ്കണ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
ഹിന്ദുയിസത്തിന് വേണ്ടി രാഷ്ട്രീയക്കാർക്കും ദേശവിരുദ്ധർക്കുമെതിരെ ആഞ്ഞടിച്ചപ്പോൾ തന്റെ 25ഓളം കമ്പനികളുടെ കരാറിനെ ഇത് ബാധിച്ചു. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ഞാൻ ഇപ്പോൾ സ്വതന്ത്രയാണ്. കുത്തക കമ്പനികൾ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകൾ ഇനിയും തുറന്നകാട്ടുമെന്നും കങ്കണ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക