പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന പൂജ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹജരാക്കും. പൊന്നമ്പലമേട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കുക. നിലവിൽ അറസ്റ്റിൽ ആയിരിക്കുന്നത് വനം വികസന കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ്. ഇവരാണ് നാരായണസ്വാമി ഉൾപ്പെടെയുള്ളവരെ പൊന്നമ്പലമേട്ടിലേക്ക് കടത്തിവിട്ടത്.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് ഒമ്പതുപേര്‍ക്കെതിരെയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളത്. പൊന്നമ്പലമേട്ടില്‍ സന്ദര്‍ശക വിലക്ക് ലംഘിച്ചാണ് തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം പൂജ നടത്തിയത്.
ഈ മാസം എട്ടിനാണ് പൂജ നടന്നത്. നാരായണന് നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍പരിചയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സംഘത്തെ രാജേന്ദ്രന് കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് പൊന്നമ്പല മേട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക