താനൂർ: മന്ത്രി വി. അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരിയെന്ന് തുറന്നടിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. താനൂരിലെ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം. താനൂരിൽ നഷ്ടമായ 22 ജീവന് മന്ത്രി മറുപടി പറയണം. കൂടാതെ തൊഴിലാളി പാർട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് വി. അബ്ദുറഹിമാൻ എന്നും വിമർശനം ഉന്നയിച്ചു. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മന്ത്രിമറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൂരിൽ ബോട്ടപകടത്തിൽ മുസ്ലിം ലീഗ് ശക്തമായ വിമർശനവുമായി രംഗത്തുണ്ട്. മന്ത്രിയും സിപിഎമ്മും കടുത്ത ഭാഷയിൽ പ്രതിരോധിക്കുന്നുമുണ്ട്. ബോട്ടപകടത്തിൽ ഉത്തരവാദിത്തം മന്ത്രിക്കും സംസ്ഥാന സർക്കാരിനുമുണ്ടെന്നാണ് ആരോപണം.
ദിവസങ്ങൾക്ക് മുൻപ് ഇതേസംബന്ധിച്ച് നടത്തിയ പ്രതിഷേധ യോഗത്തിൽ താനൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. ഇതിനെതിരെ എൽഡിഎഫ് താനൂരിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്ന് ശക്തമായ ഭാഷയിൽ അബ്ദുറഹിമാൻ മറുപടി നൽകി.
പ്രസംഗത്തിൽ പ്രകോപനപരമായി സംസാരിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യം ഉന്നയിച്ചു. ഇതോടൊപ്പം ഇന്ന് താനൂരിൽ പ്രതിഷേധ യോഗവും നടത്തി. മന്ത്രിയുടെ രാജിയായിരുന്നു പ്രതിഷേധത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക