റിയാദ്: സൗദി അറേബ്യയില്‍ സ്വദേശികളുടെ പേരില്‍ പ്രവാസികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തുന്നു. തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയം, കസ്റ്റംസ്, സക്കാത്ത് ആന്റ് ടാക്സ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍ – ഗ്രാമ വികസന മന്ത്രാലയം തുടങ്ങിയവയില്‍ നിന്നുള്ള സംയുക്ത സംഘം കഴിഞ്ഞ ദിവസം ജിദ്ദയില്‍ പരിശോധന നടത്തിയിരുന്നു.
ടയര്‍, വാഹനങ്ങളുടെ ഓയില്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. 13 സ്ഥാപനങ്ങളില്‍ ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്കിടയിൽ സംശയം തോന്നി. പിന്നാലെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഈ കേസുകള്‍ കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക