പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ പരിപാടികൾക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയുടെയും എൽഡിഎഫിന്റെയും ശ്രമം. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സർക്കാരിനെതിരെ നെറികേട് കാട്ടുകയാണ്. പ്രതിപക്ഷത്തിന് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയാണ്. 2016 ലെ പെൻഷൻ കുടിശിക ബാക്കിവച്ചവരാണ് എൽഡിഎഫിന്റെ കുറ്റം പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റിൽ യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. യുഡിഎഫിന്റെ ഇന്നത്തെ സമരം എൽഡിഎഫ് സർക്കാരിന് എതിരെ ആക്ഷേപം ഉന്നയിക്കാൻ വേണ്ടി മാത്രമാണ്.
2016ന്റെ ദുരന്തം യുഡിഎഫ് സർക്കാരിനായിരുന്നു. അത് ജനങ്ങൾ തന്നെ അവസാനിപ്പിച്ചു. എൽഡിഎഫ് എല്ലാ സമരത്തെയും അതിജീവിച്ച് മുന്നേറുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം അത് ജനങ്ങൾ തന്നെ മാറ്റി. പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്തത് ഇടത് ജനാധിപത്യ മുന്നണിയാണിതെന്ന് സർക്കാരെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക