വടക്കുകിഴക്കന്‍ ഇറ്റലിയിൽ കനത്ത വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 36,000-ത്തിലധികം ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ബന്ധിതരായതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉയരുന്ന വെള്ളം കൂടുതല്‍ വീടുകളെയും പുതിയ മണ്ണിടിച്ചിലുകള്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെയും ഇലാതാക്കിയതായും അധികൃതർ പറയുന്നു.
ഈ ആഴ്ച ആദ്യം പെയ്ത കനത്ത മഴയില്‍ 14 പേര് മരിച്ചു. കൂടുതല്‍ മഴ പെയ്തതോടെ പ്രാദേശിക അധികാരികള്‍ കാലാവസ്ഥാ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടേണ്ടതിനാല്‍ ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് നേരത്തെ പുറപ്പെടുകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞിരുന്നു.
ഇത്രയും സങ്കീര്‍ണ്ണമായ ഒരു നിമിഷത്തില്‍ എനിക്ക് ഇറ്റലിയില്‍ നിന്ന് മാറി നില്‍ക്കാനാവില്ല, വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ അണിനിരന്ന രക്ഷാപ്രവര്‍ത്തകര്‍ മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ വരെയുള്ള 5,000 പേര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അവർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക