വടക്കൻ ഇറ്റലിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ദുരിതാശ്വാസ ക്യാമ്പുകളിലാണ് 36,000 പേർ കഴിയുന്നത്.
എമിലിയ റൊമാഞ്ഞ സംസ്ഥാനതാണ് നാടിനെ നടുക്കിയ സംഭവം. 37 നഗരങ്ങളെയും പട്ടണങ്ങളെയും പ്രളയം ബാധിച്ചു. 305 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിസ്ഥലങ്ങളുംനിലംപൊത്തി.
പ്രളയത്തെത്തുടർന്ന് ഹിരോഷിമയിൽ നടക്കുന്ന ജി – 7 ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം നേരത്തെ മടങ്ങുമെന്നും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി വ്യക്തമാക്കി.
രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നര ദിവസം കൊണ്ട് പെയ്തിറങ്ങിയതോടെയാണ് പ്രളയസാഹചര്യം ഉടലെടുത്തത് . നദികൾ കരകവിഞ്ഞതോടെ റോഡുകളിലടക്കം വെള്ളം നിറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക