ലോകത്ത് പക്ഷാഘാതം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർധനഉണ്ടായ സാഹചര്യത്തിൽ 2030 ആവുമ്പേഴേക്കും അത് 50 ലക്ഷത്തിലെത്തുമെന്നാണ് പുറത്ത് വരുന്ന പുതിയ കണക്കുകൾ. ഇഷെമിക് സ്ട്രോക്ക് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണമാണ് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.
തലച്ചോറിലേക്കുള്ള രക്ത ധമനികളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന സ്ട്രോക്കാണ് ഇഷെമിക് സ്ട്രോക്ക്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഈ സ്ട്രോക്ക് അതിൽ വരുത്തുന്ന മാറ്റങ്ങളോടെ പൂർണ്ണമായും പരിഹരിക്കപ്പെടുത്താ വുന്നതും ആണ്.സ്ട്രോക്കുകളുടെ എണ്ണം വർദ്ധിക്കുന്നതിന് പ്രധാനമായും എട്ടു കാരണങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. പുകവലി,സോഡിയം കൂടുതലുള്ള ഭക്ഷണക്രമം, ഉയർന്ന കൊളസ്ട്രോൾ,കിഡ്നി തകരാറ്, ഉയർന്ന ബിപി, അമിതമായ ബോഡി മാസ് ഇൻഡക്സ്,രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര എന്നിവയാണവ.
1990 മുതൽ 2019 വരെയുള്ള ഗ്ലോബൽ ഡാറ്റയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് “ന്യൂറോളജി” എന്ന മെഡിക്കൽ ജേണലിൽ പ്രസ്തുത വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. മേൽപ്പറഞ്ഞ റിസ്ക് ഘടകങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ 230 ആവുന്നതോടുകൂടി ഇഷെമിക് സ്ട്രോക്ക് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷം കടക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക