ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 2.50 ഓടെ സാംബ സെക്ടറിലെ മാംഗു ചാക് ബോര്‍ഡര്‍ ഔട്ട് പോസ്റ്റിന് (ബിഒപി) സമീപമാണ് സംഭവം ഉണ്ടായത്. പുലര്‍ച്ചെ ബിഒപി മാംഗു ചാക്കില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരാളുടെ സംശയാസ്പദമായ നീക്കം ബിഎസ്എഫ് സേനയുടെ ശ്രദ്ധയില്‍പ്പെട്ടു.
നുഴഞ്ഞുകയറ്റക്കാരന് അതിര്‍ത്തി വേലിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കെ ബിഎസ്എഫ് സൈനികര്‍ ഫോര്‍വേഡ് ഏരിയയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ പ്രദേശത്തു നിന്നും കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ, സാംബ മേഖലയില്‍ പാകിസ്ഥാന് ഭാഗത്ത് നിന്ന് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ഒരാളുടെ സംശയാസ്പദമായ നീക്കം ബിഎസ്എഫ് സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടതായി ബിഎസ്എഫ് വക്താവ് പറഞ്ഞു. സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ച് നുഴഞ്ഞുകയറ്റക്കാരന് അതിര്‍ത്തി വേലിയിലേക്ക് മുന്നേറിക്കൊണ്ടിരുന്നു. തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു, ഇയാള്‍ കൊല്ലപ്പെട്ടു, വക്താവ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം ഫോര്‍വേഡ് ഏരിയയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സാംബ സെക്ടറിലെ അതിര്‍ത്തിയില്‍ ബിഎസ്എഫ് തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക