‘മഹാകുംഭ് 2023’-ന്റെ ഭാഗമായി 300 കോടി രൂപയുടെ പദ്ധതികളുമായി യോഗി സർക്കാർ. ‘മഹാകുംഭ് 2025 ലെ പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ടൂറിസം സാധ്യതകളും പരമാവധിവിപുലീകരിക്കാൻ പദ്ധതികൾ ലക്ഷ്യമിടുന്നു.
ടൂറിസം വകുപ്പിന് കീഴിൽ ഒരു ‘ഡിജിറ്റൽ കുംഭ് മ്യൂസിയം’ നിർമിക്കാനാണ് പദ്ധതി. ഡിജിറ്റൽ മ്യൂസിയത്തിലൂടെ കുംഭമേളയുടെ ചരിത്രവും പുരാണങ്ങളും പൈതൃകവും വശദീകരിക്കുന്ന വേദി ഒരുക്കും. കുംഭമേളയുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം എടുത്തുകാട്ടാനും വിശ്വാസികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് 60 കോടി രൂപ ചെലവിൽ മ്യൂസിയം ഒരുക്കുന്നത്.
ഇതിന് പുറമെ 120 കോടിയുടെ പൊതു സൗകര്യ വികസന ജോലികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തെ അണിയിച്ചൊരുക്കാനുള്ള വെളിച്ച അലങ്കാരത്തിനായി മാത്രമായി 18 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 2025-ൽ നടക്കുന്ന കുംഭമേള വരും വർഷങ്ങളിലും ഭക്തരുടെ പ്രശംസ പിടിച്ചുപറ്റണമെന്ന ആഗ്രഹം അടുത്തിടെ നടന്ന യോഗത്തിൽ യോഗി ആദിത്യനാഥ് അവതരിപ്പിച്ചിരുന്നു.ഡിജിറ്റൽ കുംഭ് മ്യൂസിയം സന്ദർശകർക്ക് കുംഭമേളയുടെ നൂതന അനുഭവ നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക