ജൂൺ 15 മുതൽ മൂന്നുമാസത്തേക്ക് യുഎഇയിൽ നട്ടുച്ചയ്ക്കുള്ള പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തി. വിലക്ക് ലംഘിക്കുന്നവർക്ക് ഒരാൾക്ക് 5000 ദിർഹം വീതം പിഴ ലഭിക്കും. ഈ കാലയളവിൽ ജീവനക്കാരെ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുകയാണെങ്കിൽ അധിക കാലയളവ് ഓവർടൈം ആയി കണക്കാക്കുകയും ജീവനക്കാരന് ആനുപാതികമായ നഷ്ടപരിഹാരം നൽകുകയും വേണമെന്നും മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
പുറംതൊഴിൽ നിരോധന നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതു താൽപര്യാർത്ഥം ഉള്ളതും, അടിയന്തര സ്വഭാവമുള്ളതുമായ ചില ജോലികളെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഇടവേളകളിൽ വിശ്രമിക്കാൻ തണലുള്ള സ്ഥലം പ്രത്യേകമായി ഒരുക്കി നൽകാൻ തൊഴിലുടമ ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക