ഒഡീഷയിൽ ഇന്നലെ വൈകുന്നേരം 7.20 നായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം സംഭവിച്ചത്. ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലത്തെത്തി. അപകടസ്ഥല സന്ദർശിച്ചതിനു ശേഷം ചികിത്സയിൽ കഴിയുന്നവരെയും ആശുപത്രിയിലെത്തി അദ്ദേഹം സന്ദർശിക്കും.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ച പ്രധാനമന്ത്രി പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യും എന്ന് ട്വീറ്റ് ചെയ്തു. ഇന്നലെയുണ്ടായ ബാലസോർ ട്രെയിൻ അപകടത്തിൽ 238 പേർക്ക് മരണം സംഭവിക്കുകയും 650ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.
അപകടകാരണം കണ്ടെത്താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക