കൊല്ലം: കൊല്ലത്ത് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്ന് ഇന്ധനം പൂര്‍ണമായി മാറ്റി. എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ദൗത്യം പൂര്‍ത്തിയായത്. ടാങ്കര്‍ ലോറി ഉയര്‍ത്തി എം.സി. റോഡില്‍ ഗതാഗതം സ്ഥാപിച്ചു. വിവിധ യൂണിറ്റുകളില്‍നിന്നുള്ള അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ലോറി ഉയര്‍ത്തിയത്. വയയ്ക്കലില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
അപകടം നടന്നയുടന്‍തന്നെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. രാത്രി പത്തരയോടെത്തന്നെ എല്ലാവരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് പാരിപ്പള്ളി ഐ.ഒ.സി. പ്ലാന്റില്‍നിന്നുള്ള എമര്‍ജന്‍സി റെസ്ക്യൂ വാഹനമെത്തിച്ച് അതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്ധനം പൂര്‍ണമായി മാറ്റാന്‍ കഴിഞ്ഞത്.
ആയൂർ വഞ്ചിപ്പെട്ടിയിലാണ് കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. പെട്രോളുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. വളവിൽ വെച്ചാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക